Wednesday, January 16, 2019

മക്കയിലെ ചരിത്ര സ്ഥലങ്ങളിലേക്ക്

ജീവിതത്തിലെ ഏറെ കാലമായുള്ള ഒരു ആഗ്രഹമായിരുന്നു മക്ക യിലെ ഹിറാ ഗുഹ കാണാൻ പോകണം എന്നത്. പലവിധ കാരണങ്ങളാൽ ഇത് വരെ അതിനുള്ള അവസരം കിട്ടിയിരുന്നില്ല. ശനിയാഴ്ചകളിൽ ഷറഫിയയിൽ നിന്നുള്ള മക്ക ചരിത്ര പഠന യാത്ര യെ പറ്റി പത്രത്തിൽ വായിക്കുകയും ഏറെ കാലത്തിനു ശേഷം ഒരു അവധി ഒത്തു വരുകയും ചെയ്തപ്പോൾ അതിനു പോകാം എന്ന് തീരുമാനിച്ചു. ഷറഫിയയിൽ നിന്ന് രാവിലെ 6 മണിക്ക് പുറപ്പെട്ടു ഉച്ചക്ക് രണ്ടു മണിക്ക് തിരിച്ചു വരുന്ന രീതിയിൽ ആണ് യാത്ര. ഹിറാ ഗുഹ ഉൾകൊള്ളുന്ന ജബൽ നൂർ, ജബൽ സൗർ , മിന യിലെ  ജബൽ റഹ്മ, ഹജ്ജിന്റെ പ്രധാന കേന്ദ്രങ്ങളായ മിന, അറഫാ, മുസ്തലിഫ കൂടാതെ ഉമ്മു ജൂദ് മ്യൂസിയം എന്നിവയാണ് പ്രധാന കാഴ്ചകൾ. ഞങ്ങൾ നാലു പേർ ഒരു ടാക്സിയിൽ ഷറഫിയ എത്തിയപ്പോൾ തന്നെ ആറേമുക്കാൽ ആയിരുന്നു. കുറച്ചു ആളുകൾ കൂടി വരാറുണ്ടായിരുന്നു. അവർ കൂടി എത്തി വണ്ടി പുറപ്പെട്ടപ്പോൾ ഏഴു മണി കഴിഞ്ഞിരുന്നു. 50 ആളുകളെ ഉൾകൊള്ളുന്ന ആ വലിയ ബസിൽ ഞങ്ങൾ വെറും ഇരുപത് പേർ മാത്രമേ യാത്രക്കാരായി ഉണ്ടായിരുന്നുള്ളൂ. മക്ക ലക്‌ഷ്യ മാക്കി ബസ് നീങ്ങുമ്പോൾ കിഴക്കൻ ചക്രവാളത്തിൽ കടും ചുവപ്പു നിറത്തിൽ സൂര്യൻ ഉദിച്ചു വരുന്നുണ്ടായിരുന്നു.

 യാത്ര പുറപ്പെട്ടപ്പോൾ തന്നെ ഗൈഡ് കാണാൻ പോകുന്ന കാഴ്ചകളെ പറ്റി വിശദമായ ഒരു പ്രസംഗം തന്നെ നടത്തി. മക്കയിലേക്ക് പോകുമ്പോഴുള്ള സ്ഥിരം കാഴ്ചകൾ ആണ് പിന്നെ ഞങ്ങളെ വരവേറ്റത്. കഴിഞ്ഞ തവണ ട്രെയിനിൽ പോയപ്പോൾ മഴ കാരണം മരുഭൂമിക്കും മലകൾക്കും സുന്ദരമായ ഒരു ഹരിതാവണം ഉണ്ടായിരുന്നു. എന്നാൽ ഈ യാത്രയിൽ ആ ഭംഗി കാണാൻ കഴിഞ്ഞില്ല. മഴ അകന്നു പോയപ്പോൾ പുല്ലുകളും മറ്റും ഉണങ്ങി തവിട്ടു നിറത്തി ലേക്ക് മാറി കഴിഞ്ഞിരുന്നു. എട്ടു മണിയോടെ ഭക്ഷണം കഴിക്കാനും മറ്റു പ്രഥമിക ആവശ്യങ്ങൾക്കുമായി ബസ് ഒരു പെട്രോൾ സ്റ്റേഷനിൽ നിർത്തി. ഇരുപതു മിനിറ്റ് അവിടെ ചിലവഴിച്ചു ബസ് മക്ക ലക്ഷ്യമാക്കി യാത്ര തുടർന്നു. മക്ക പട്ടണത്തിലൂടെ കുറെ യാത്ര ചെയ്ത് ഞങ്ങളുടെ ആദ്യ ലക്‌ഷ്യ സ്ഥാനമായ ജബൽ സൗറിനടുത് ഞങ്ങൾ എത്തിച്ചേർന്നു. ഈ മല മുകളിൽ ഉള്ള സൗർ ഗുഹയിയിലാണ് മുഹമ്മദ് നബി മദീനയിലേക്ക് പോകുന്നതിനു മുമ്പ്  3 ദിവസം ഒളിച്ചു താമസിച്ചത്. ഇതിന്റെ ചരിത്രം വിശദമായി ഞങ്ങളുടെ ഗൈഡ് വിവരിക്കുന്നു ണ്ടായിരുന്നു. മലമുകളിൽ കയറി സൗർ ഗുഹ കാണുക എന്നത് ഏറെ സമയമെടുക്കും എന്നതിനാലും ഞങ്ങൾക്ക് ഹിറാ ഗുഹയിലേക്ക് കയറുവാനുള്ളതിനാലും താഴെ നിന്നും മലയുടെ കാഴ്ചകൾ കണ്ടു. ഈ മലയുടെ ഉയരം 1405 മീറ്റർ ആണ്. അവിടെ നിന്നും ഞങ്ങൾ ഹിറാ ഗുഹ സ്ഥിതി ചെയ്യുന്ന ജബല് നൂർ ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തുടർന്നു. ഹിറാ ഗുഹയിൽ വെച്ചാണ് മുഹമ്മദ് നബിക്കു ആദ്യമായി ഖുർആൻ ജിബിരീൽ മലക്ക് മുഖേന അവതരിച്ചത് . മക്ക പട്ടണത്തിലൂടെ കുറച്ചു  സഞ്ചരിച്ചപ്പോൾ ആ മല ബസ്സിൽ നിന്ന് തന്നെ കാണാമായിരുന്നു. വളഞ്ഞു പുളഞ്ഞ വഴിയിലൂടെ ആളുകൾ കയറി പോകുന്നത് വെള്ള കുത്തുകൾ പോലെ ദൂരെ നിന്ന് തന്നെ ഞങ്ങൾ കണ്ടു. സൗകര്യ പ്രദമായ ഒരു സ്ഥലത്തു ബസ് നിർത്തി ജബൽ നൂർ ലക്ഷയമാക്കി ഞങ്ങൾ നടത്തം തുടങ്ങി. താഴ്‌വാരം വരെയുള്ള റോഡ് ടാർ ചെയ്തതാണെങ്കിലും കുത്തനെ യായിരുന്നു. മല കയറുന്നതിനു തൊട്ടു മുമ്പ് വരെ എത്തിയത് തന്നെ വളരെ കഷ്ടപെട്ടായിരുന്നു. സാഹസികമായി ടാക്സി കാറുകൾ തായ്‌വാരം വരെ എത്തുന്നുണ്ടായിരുന്നു. തായ്‌വാരത്തു വെള്ളവും പഴങ്ങളും മല കയറാനുള്ള വടികളും മറ്റും വിൽക്കുന്ന കുറച്ചു കടകൾ ഉണ്ടായിരുന്നു. അത്യാവശ്യത്തിനു വെള്ളം വാങ്ങി ഞങ്ങൾ മല കയറ്റം തുടങ്ങി.

സിമന്റിട്ട പടികൾ ഉണ്ടെങ്കിലും കുത്തനെയുള്ള കയറ്റം മൂലം നല്ല കിതപ്പും തളർച്ചയും അനുഭവപെട്ടു. പലയിടത്തും വിശ്രമിച്ചാണ് ഞങ്ങൾ മുകളിലേയ്ക്ക് കയറിയത്. മല കയറുന്നവരും ഇറങ്ങുന്നവരുമായി ഒത്തിരി ആളുകൾ ഉണ്ടായിരുന്നു. മുഖ്യമായും പാകിസ്ഥാനികളും ഇന്ത്യക്കാരും ആണ് തീർത്ഥാടകാരിൽ ഉണ്ടായിരുന്നു. അറബികൾ വളരെ കുറവായിരുന്നു. വളഞ്ഞു പുളഞ്ഞുള്ള കയറ്റത്തിൽ വളവുകളിൽ വിശ്രമിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നു. അവിടെ ഒരു പാകിസ്താനി സർബത് എനർജി എന്നൊക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.രണ്ടു റിയാലിന്  ചെറിയ ഗ്ലാസ് നാരങ്ങാ വെള്ളം ഞാനും എന്റെ കൂടെയുണ്ടായിരുന്ന നാസർക്കായും  കുടിച്ചു. അപ്പോൾ കിട്ടിയ എനർജിയിൽ മുകളിലേക്ക് വീണ്ടും കയറി തുടങ്ങി. മുകളിലേക്ക് കയറുന്നതിനുസരിച്ചു താഴെയുള്ള കെട്ടിടങ്ങളുടെയും വളഞ്ഞു പുളഞ്ഞുള്ള വഴിയും കാണാൻ ചന്തമേറെയായിരുന്നു. ഇടയ്ക്കു പ്രാവിൻ കൂട്ടങ്ങളെയും അവക്ക് തീറ്റ വില്കുന്നവരെയും കണ്ടിരുന്നു. മുകളിലേക്ക് നോക്കുമ്പോൾ മല കയറാൻ പിന്നെയും കുറെ ബാക്കിയുണ്ടായിരുന്നു. ആകെ പാക്കിസ്ഥാനികളുടെ ഒരു ആധിപത്യം ആയിരുന്നു അവിടെ കണ്ടത്. തീർത്ഥാടകാരിൽ കൂടുതൽ പാകിസ്ഥാനികൾ കൂടാതെ ഭിക്ഷാടകർ , വിൽപനക്കാർ, പടികൾ സിമന്റിട്ടു പണം പിരിക്കുന്നവർ തുടങ്ങിയവരെല്ലാം പാകിസ്ഥാനികൾ ആയിരുന്നു. കുറെ കയറി മലയുടെ ഒരു ഭാഗത്തു കൂടി ഞങ്ങൾ ഏറ്റവും മുകൾ തട്ടിലെത്തി. അവിടെ പരന്ന സ്ഥലത്തു കുറെ പേർ ഉണ്ടായിരുന്നു. പാകിസ്ഥാനികൾ അവിടെ ചെറിയ ഒരു കട ഒക്കെ തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നു. വെള്ളവും പഴങ്ങളും ഒക്കെ അവിടെ വിൽക്കുന്നത് ഇരട്ടി വിലക്കായിരുന്നു. അവിടെ നിന്നും മക്ക യുടെ പല ഭാഗങ്ങളും ഘടികാര ഗോപുരവും മറ്റും കാണാമായിരുന്നു. ജനുവരിയിൽ ആണ് ഞങ്ങളുടെ യാത്ര എന്നതിനാൽ തണുത്ത കാലാവസ്ഥായായിരുന്നു. ഇത് കൊണ്ട് തന്നെ  വെയിൽ ഉണ്ടെങ്കിലും വലിയ ചൂട് അനുഭവപ്പെട്ടില്ല. മലയുടെ മുകളിൽ നിന്നും മറു ഭാഗത്തേയ്ക്ക് കുറച്ചു പടികൾ ഇറങ്ങിയാലേ  ഹിറാ ഗുഹയിൽ എത്താൻ സാധിക്കൂ. പടികൾ ഇറങ്ങി ഗുഹ പോലുള്ള ഭാഗത്തു കൂടി കയറി ഇറങ്ങി ഹിറാ ഗുഹയുള്ള ഭാഗത്തെത്തി. അവിടെ കുറെ ആളുകൾ ഗുഹയിൽ കയറാനുള്ള അവസരം കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവിടെ അതിരിൽ ഇരുമ്പു പൈപ്പ് കൊണ്ട് ഒരു വേലി പണിതിട്ടുണ്ടായിരുന്നു. അതിനപ്പുറം ചെങ്കുത്തായ ഗർത്തമാണ്. കുറെ നേരം കാത്തിരുന്ന ശേഷം ഞങ്ങളും ഗുഹ സന്ദർശനം  നടത്തി.നല്ല തിരക്കായിരുന്നു അവിടെ കാണപ്പെട്ടത്.

 ഗുഹയിൽ നിന്നും പുറത്തിറങ്ങിയ ശേഷം അതിന്റെ മുകൾ ഭാഗത്തേക്ക് കയറി അവിടെ കുറച്ചു നേരം വിശ്രമിച്ചു. വീണ്ടും മുകളിലേക്ക് കയറി പരന്ന ഭാഗത്തു കുറച്ചു സമയം ചിലവഴിച്ചു. അവിടെ അപ്പോഴും നല്ല തിരക്കായിരുന്നു. പിന്നെ മലയിറക്കം തുടങ്ങി. സിമന്റിട്ട നല്ല പടികൾ ഉള്ളതിനാൽ മലയിറക്കം അത്ര ആയാസകരമായിരുന്നില്ല.  മലയിറങ്ങി താഴെ എത്താൻമുകളിലേക്ക് കയറിയതിന്റെ പകുതി സമയം പോലും എടുത്തില്ല. താഴ് വാരത്തെത്തി കുറച്ചു വിശ്രമിച്ചു കുത്തനെയുള്ള റോഡിലൂടെ ഞങ്ങൾ ബസിനടുത്തു എത്തിയപ്പോൾ മറ്റാളുകൾ എത്തിച്ചേരുന്നെ ഉണ്ടായിരുന്നുള്ളു. പിന്നെയും അര മണിക്കൂറോളം കാത്തിരുന്നതിന് ശേഷമാണ് മറ്റുള്ളവർ എത്തി വണ്ടി പുറപ്പെട്ടത്.
      പിന്നീട് ഞങ്ങൾ പോയത് ഹജ്ജ് നടക്കുന്ന അറഫ യിലേക്കാണ്. വളരെ വിശാലമായ ഒരു ഏരിയ യയാണ് ഹജ്ജിന്റെ മുഖ്യ ചടങ്ങ് നടക്കുന്ന അറഫ. ബസ് കുറെ ഓടി യാണ് അവിടെ എത്തിയത്. ആ യാത്രയിൽ കശാപ്പ് ശാലയും ഹജ്ജിന്റെ സമയത്തു മാത്രം പ്രവർത്തിക്കുന്ന മെട്രോ യുടെ പല സ്റ്റേഷനുകളും പാലങ്ങളും എല്ലാം ഞങ്ങൾ കണ്ടിരുന്നു. ഒടുവിൽ ബസ് എത്തിച്ചേർന്നത് അറഫയിലെ പ്രശസ്‌തമായ ജബലു റഹ്മക്ക് താഴെയാണ്. അതി മനോഹരമായി ഒരുക്കി നിർത്തിയിരിക്കുന്ന ഒരു കൊച്ചു കുന്നാണ് ജബൽ റഹ്മ. കുന്നിനു ചുറ്റും പ്രതേക അകലത്തിൽ തറയോടുകൾ പാകി കുറെ സ്ഥലം ഒഴിച്ചിട്ടിരിക്കുന്നുണ്ടായിരുന്നു. ഹജ്ജ് സമയത്തു ആളുകൾക്ക് വിശ്രമിക്കാനും മറ്റും ആയിരിക്കും. കുന്നിൻ മുകൾ വരെ മനോഹരമായ പടികൾ. മുകളിൽ പരന്ന ഭാഗത്തു ഒരു വലിയ സ്തൂപവും അവിടെ കുറെ കച്ചവടക്കാരെയും കണ്ടു. കുന്നിൻ മുകളിൽ കയറാനുള്ള സമയം ഞങ്ങൾക്ക് അനുവദിച്ചിരുന്നില്ല. എങ്കിലും മറ്റുള്ളവർ ബാത്‌റൂമിൽ പോയ സമയത്തു ഒറ്റ ഓട്ടത്തിന് ഞങ്ങൾ മുകളിൽ എത്തി കാഴ്ചകൾ കണ്ടു പെട്ടെന്ന് തന്നെ ഞങ്ങൾ ബസിൽ തിരിച്ചെത്തി. ആദിമ മനുഷ്യരായ ആദവും ഹവ്വയും കണ്ടു മുട്ടിയത് ഇവിടെ വെച്ചാണെന്നതാണ് വിശ്വാസം. മുഹമ്മദ് നബി തന്റെ ചരിത്ര പ്രസിദ്ധമായ ഹജ്ജത്തുൽ വദഹ് പ്രസംഗം നിർവഹിച്ചത് ഈ കൊച്ചു മലയുടെ താഴ്വാരത്തു വെച്ചായിരുന്നു. ഉച്ച സമയമായിട്ടും അവിടെ നിറയെ ആളുകൾ ഉണ്ടായിരുന്നു.

ഹജ്ജിന്റെ മറ്റൊരു ചടങ്ങ് നടക്കുന്ന മുസ്തലിഫയിലൂടെയാണ് പിന്നീട് ഞങ്ങൾ പോയത്. മുസ്തലിഫയിൽ രാപാർക്കുക എന്നത് ഹജ്ജിന്റെ ഭാഗമാണ്. ഗൈഡ് എല്ലാ കാര്യങ്ങളും വിശദമായി വിവരിക്കുന്നുണ്ടായിരുന്നു. മുസ്തലിഫയിൽ ബസിൽ നിന്ന് ഇറങ്ങാതെ തന്നെ കാഴ്ചകൾ കാണുകയായിരുന്നു. മുസ്തലിഫ പള്ളിയും ഹാജിമാർ രാപാർക്കുന്ന സ്ഥലങ്ങളും ജംറയിൽ എറിയാൻ കല്ല് ശേഖരിക്കുന്ന യിടവുമെല്ലാം ബസിലിരുന്നു കണ്ടു. ആനക്കല സംഭവത്തിന് സാക്ഷ്യം വഹിച്ച വാദി മുദഫ്ഫർ എന്ന സ്ഥലം മുസ്തലിഫ കഴിഞ്ഞു മിനായിൽ പ്രവേശിക്കുന്നതിന് മുമ്പായി കണ്ടു. യമനിലെ അബ്റഹത് രാജാവ് ആനപ്പട യാളികളുമായി വന്നു വിശുദ്ധ കഅബ പൊളി ക്കാൻ വന്നപ്പോൾ അള്ളാഹു അബാബീൽ പക്ഷികളെ വിട്ട് ചുടു കല്ലുകൊണ്ടെറിഞ്ഞു കൊണ്ട് നശിപ്പിച്ച സംഭവമാണ് ആനക്കല സംഭവം. മിനായിൽ പ്രവേശിച്ച ഞങ്ങൾ ഇബ്രാഹിം നബി ഇസ്മായിൽ നബിയെ അറുക്കാൻ കൊണ്ട് പോയ സ്ഥലം കണ്ടു.പിന്നീട് വെളുത്ത കൂടാരങ്ങൾ കണ്ടു തുടങ്ങി. വലിയ പ്രദേശം മൊത്തം നിറഞ്ഞു നിൽക്കുന്ന കൂടാരങ്ങൾ.

മലഞ്ചെരുവിൽ കല്ല് കൊണ്ട് പണിത ഒരു കനാൽ ഗൈഡ് ഞങ്ങൾക്ക് കാണിച്ചു തന്നു. സുബൈദ കനാൽ എന്നറിയപ്പെടുന്ന ഇത് ഒരു കാലത്തു തായിഫിൽ നിന്ന് മക്കയിലേക്ക് വെള്ളം കൊണ്ട് വരൻ ഉപയോഗിച്ചിരുന്നു.ഖലീഫ ഹാറൂൺ റഷീദിന്റെ കാലത്തു മക്കയിൽ എത്തുന്ന തീർത്ഥാടകർക്ക് ജല ദൗർലഭ്യം അനുഭവപ്പെട്ടിരുന്നു .അദ്ദേഹത്തിന്റെ മരണ ശേഷം പത്നി സുബൈദ സ്വന്തം പണം മുടക്കി ബാഗ്ദാദിൽ നിന്ന് എൻജിനീയർമാരെ വരുത്തി സർവ്വേ നടത്തി നിർമിച്ച കനാൽ ആണിത്. ഏകദേശം ആയിരത്തിലേറെ വർഷങ്ങൾ ഇത് ഉപയോഗിച്ചു എന്നാണ് ചരിത്രം. മിനായിലെ കല്ലെറിയുന്ന ജംറ കാണാനാണ് പിന്നെ ഞങ്ങൾ ബസിൽ നിന്നും ഇറങ്ങി പോയത്. മൂന്നു ജംറകളും വ്യക്തമായി കാണാവുന്ന ഒരു ഉയർന്ന ഭാഗത്തു ഞങ്ങൾ എത്തി. കല്ലേറിന്റെ കർമങ്ങളെ പറ്റി ഗൈഡ് വിശദമായി വിവരിച്ചു.അവിടെ നിന്നും പുറപ്പെട്ട ഞങ്ങൾ മസ്ജിദുൽ ഹറമിന്റെ ഏകദേശം അടുത്തുള്ള ഖദീജ ബീവിയുടെ ഖബർ സ്ഥിതി ചെയ്യുന്ന ജന്നത്തുൽ മുഅല്ലയിൽ സിയാറത് നടത്തി. ആ യാത്രയിൽ ബസിൽ നിന്നും മസ്ജിദുൽ സജർ  , മസ്ജിദുൽ ജിന്ന് എന്നീ പള്ളികളും ബസിൽ നിന്നും കണ്ടു. ഉമ്മു ജൂഡ് മ്യൂസിയം കാണാൻ ഞങ്ങൾ പോയെങ്കിലും പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അവിടെ സന്ദർശകരെ പ്രവേശിപ്പിക്കുന്നുണ്ടായിരുന്നില്ല. അവിടെ നിന്നും ജിദ്ദയിലേക്കുള്ള മടക്ക യാത്ര ഞങ്ങൾ ആരംഭിച്ചു. വഴിയിൽ ഒരു പ്രട്രോൾ പമ്പിലെ പള്ളിയിൽ ദുഹ്ർ നിസ്കരിച്ചു മൂന്നു മണിയോടെ ഞങ്ങൾ ജിദ്ദയിൽ തിരിച്ചെത്തി.

My visit to Jeddah's historic district, a UNESCO World Heritage site, exceeded all my expectations. It was a delightful surprise to find preparations underway for an international painting exhibition. We were fortunate to witness the Dutch artist Jouharah Jeje creating her artwork and had the opportunity to engage in a conversation with her.

She graciously explained the meanings behind her abstract paintings, which we had never encountered before, leaving us in awe of her artistic vision. We then stumbled upon another exhibition in the making, titled "Images of Science." A German woman passionately described the beautiful images depicting the microscopic forms of particles in science. She invited us to the opening ceremony the next day, and although we didn't fully grasp the scientific concepts, the aesthetic appeal of the images captivated us.

As we strolled through the historic district, we admired the beauty of the old buildings. We discovered another exhibition showcasing hundreds of simple yet stunning paintings, a stark contrast to the abstract works we had seen earlier. These paintings were displayed in a house over two centuries old. A Somali artist who worked there shared insights about the paintings and the house itself, even showing us some of his own creations.

Our exploration led us to an ancient Arabian house, more than a century old. Inside, we were transported back in time as we examined the tools, utensils, weapons, books, and old photographs of the family who once lived there.

Continuing our stroll, we came across a beautiful sculpture of a horse-drawn carriage. We paused to capture the moment in photographs. At the edge of the old city, we encountered a large stone gate, reminiscent of the Bab Makkah gate. After taking a few more photos there, we left the remaining sights for another day and returned to the present.

The visit to Jeddah's historic district was a delightful journey through time, offering a glimpse into the city's rich cultural heritage and artistic vibrancy. The unexpected encounters with artists and the diverse exhibitions added an extra layer of excitement to our exploration. It was a day filled with wonder, discovery, and a newfound appreciation for the artistic expressions that transcend time and cultures.

Saturday, January 12, 2019

ഹറമൈൻ അതിവേഗ റെയിൽവേയിൽ മക്കയിലേക്ക്

ഹറമൈൻ അതിവേഗ റെയിൽവേ യുടെ ജോലികൾ നടന്നു കൊണ്ടിരുന്നപ്പോൾ തന്നെ ഉള്ള ഒരു ആഗ്രഹമായിരുന്നു അത് പ്രവർത്തന ക്ഷമമാകുമ്പോൾ സൗദിയിൽ ഉണ്ടെങ്കിൽ അതിൽ ഒന്ന് യാത്ര ചെയ്യണം എന്നത്. മദീന യിലേക്ക് പോകുവാൻ അവധി കിട്ടാത്തതിനാൽ യാത്ര മക്കയിലേക്ക് മതിയെന്ന് തീരുമാനിച്ചു. കൂടെ ജോലി ചെയ്യുന്ന ഹൈദരാബാദുകാരൻ നവാസ് താല്പര്യം പ്രകടിപ്പിച്ചപ്പോൾ അടുത്ത ആഴ്ച പോകാൻ ആയിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ തുടക്കത്തിൽ രണ്ടു മാസം നൽകുന്ന പകുതി നിരക്ക് ഈ ആഴ്ച അവസാനിക്കുമെന്ന് ഇൻറർനെറ്റിൽ ടിക്കറ്റ് എടുക്കാൻ ശ്രമിച്ചപ്പോൾ ആണ് മനസ്സിലായത്. അത് കൊണ്ട് ഈ ആഴ്ച തന്നെ യാത്ര നടത്താം എന്ന് തീരുമാനിച്ചു. രാവിലെ 10.22 നു ജിദ്ദയിൽ നിന്ന് പുറപ്പെട്ടു 11.05 നു മക്കയിൽ എത്തുന്ന ട്രെയിനിന് ആണ് ഞങ്ങൾ ടിക്കറ്റ് എടുത്തത്. സാദാരണ ടിക്കറ്റിനു 21 റിയാലും ബിസിനസ്സ് ക്ലാസിനു 26 റിയാലും ആയിരുന്നു നിരക്ക് എന്നതിനാൽ ബിസിനസ് ക്ലാസ് ടിക്കറ്റ് തന്നെ എടുത്തു.

പുണ്യ നഗരങ്ങളായ മക്കയേയും മദിനയെയും ജിദ്ദ പട്ടണത്തേയും ബന്ധിപ്പിക്കുന്ന 450 കിലോ മീറ്റർ നീളത്തിലുള്ള അത്യാധുനിക രീതിയിലുള്ള റെയിൽവേ സംവിധാനമാണ് ഹറമൈൻ അതിവേഗ റയിൽവേ. ചൈനീസ് ടെക്നോളജി ഉപയോഗിക്കുന്ന ഇതിൽ പരമാവധി വേഗം മണിക്കൂറിൽ 300 കിലോമീറ്റർ ആണ്. മക്ക , മദീന എന്നിവക്ക്  പുറമെ ജിദ്ദ മെയിൽ സ്റ്റേഷൻ, ജിദ്ദ എയർപോർട്ട്, റാബക് എന്നിവടങ്ങളിൽ ആണ് ഇതിനു സ്റ്റേഷനുകൾ ഉള്ളത്.
ഒമ്പതു മണിക്ക് ജോലി കഴിഞ്ഞു കൃത്യം ഒമ്പതരയ്ക്ക് തന്നെ സ്റ്റേഷനിലേക്ക് പോകാൻ ഞങ്ങൾ ഒരു ടാക്സിയിൽ കയറി. 20 മിനിറ്റ് യാത്രക്ക് ശേഷം സുലൈമാനിയയിലെ സ്റ്റേഷനിൽ ഞങ്ങൾ എത്തി ചേർന്നു. അതി വിപുലവും അത്യാധുനികവുമായ സ്റ്റേഷൻ എന്നെ അത്ഭുതപ്പെടുത്തി. ടാക്സി ഇറങ്ങിയപ്പോൾ തന്നെ ഒരാൾ ഞങ്ങളുടെ ടിക്കറ്റ് പരിശോദിച്ചു ലിഫ്റ്റ വഴി മുകളിലേക്ക് കടത്തി വിട്ടു. അവിടെ നിന്നും കുറച്ചു നടന്ന ശേഷമാണ് ടിക്കറ്റ് കൗണ്ടറിന്റെയും മറ്റും അടുത്ത ഞങ്ങൾ എത്തിയത്. കുറച്ചു സമയം കാത്തിരുന്ന ശേഷം ഞങ്ങളെ ടിക്കറ്റ് പരിശോദിച്ചു അകത്തേയ്ക്കു കയറ്റി വിട്ടു. വിമാനത്താവത്തിലേതിന് സമാനമായ സുരക്ഷാ പരിശോധനയും ലഗേജ് പരിശോധനയും അവിടെ ഉണ്ടായിരുന്നു. പിന്നെ ഞങ്ങൾ എത്തിച്ചേർന്നത് വിശാലമായ ഒരു ഹാളിൽ ആയിരുന്നു. അൽ ബൈക്കിന്റെ ഒരു ഷോപ് അവിടെ തുറന്നിട്ടുണ്ട്. പക്ഷെ വെള്ളവും ജ്യുസ് എന്നിവയൊക്കെ മാത്രമാണ് അവിടെ ലഭിക്കുന്ന്നത്. ട്രെയിൻ വരുന്നതിന്റെ ഏകദേശം 10 മിനിറ്റ് മുമ്പ് മാത്രമാണ് ഞങ്ങളെ ട്രാക്കിനടുത്തേക്കു എക്സലറേറ്റർ വഴി ഞങ്ങളെ കടത്തി വിട്ടത്. ഒന്നാം നമ്പർ ബോഗിയിൽ ആയിരുന്നു സീറ്റ് എന്നതിനാൽ പ്ലാറ്റഫോമിൽ അവസാന ഭാഗത്താണ് ഞങ്ങൾ ഇരുന്നത്. സേവന തൽപരരായ ഒരു കൂട്ടം യുവതീ യുവാക്കൾ അവിടെ എല്ലായിടത്തും ജീവനക്കാരായി ഉണ്ട്.

 കൃത്യം 10.22 ആയപ്പോൾ തന്നെ പൊടി പരത്തി സുന്ദരകുട്ടപ്പനായ തീവണ്ടി ഞങ്ങളുടെ മുന്നിലെത്തി. ഞങ്ങൾ ഫോട്ടോസ് ഒക്കെ എടുത്ത് കഴിഞ്ഞപ്പോൾ ഇറങ്ങാനുള്ളവൾ ഇറങ്ങി ഞങ്ങൾ അകത്തേയ്ക്കു കയറി. തീവണ്ടിക്കകം വിമാനം പോലെ സുന്ദരമായിരുന്നു. വലിയ ഒരു സ്‌ക്രീനിൽ സഞ്ചാര പതം , വേഗം എന്നിവയെല്ലാം കാണിക്കുന്നുണ്ട്. നല്ല സൗകര്യ പ്രദമായ ഇരിപ്പിടങ്ങലും, പുറത്തേയ്ക്കു കാണാൻ വിശാലമായ ഗ്ലാസ് ജനലും , ഓരോ സീറ്റിനു മുമ്പിലും വിഡിയോകളും മറ്റും കാണാനുള്ള കൊച്ചു മോണിറ്റർ എന്നിവയെല്ലാം ഉണ്ടായിരുന്നു. ഏറെ വൈകാതെ ട്രെയിൻ യാത്ര ആരംഭിച്ചു. ജിദ്ദ പട്ടണവും പ്രാന്ത പ്രദേശങ്ങളും  മരുഭൂമിയിലൂടെയും മലകൾക്കിടയിലൂടെയുമായിരുന്നു പിന്നീടുള്ള യാത്ര. നിരന്തര മായ മഴ മലകൾക്കു സമ്മാനിച്ച നേരിയ ഹരിത കവചം കാഴ്ചകൾക്ക് പ്രതേക ചാരുത നൽകി. മരുഭൂയിൽ നാമ്പിട്ട പുല്ലും മറ്റും തിന്നു നടക്കുന്ന ആട്ടിൻ പട്ടങ്ങളെയും ഒട്ടകങ്ങളെയും കാണാമായിരുന്നു. പല ഭാഗങ്ങളിലും റെയിൽ പാത കുറച്ചു ഉയരത്തിൽ ആയതിനാൽ പുറത്തെ കാഴ്ചകൾക്ക് ഒരു പ്രതേക ചന്തം ആയിരുന്നു. ജന വാസ മേഖല കളും കൊച്ചു ഫാക്ടറികളും മറ്റും പിന്നിട്ടു ട്രെയിൻ മക്കയോട് അടുക്കാറായി. ഏകദേശം മണിക്കൂറിൽ പരമാവധി 200 കിലോമീറ്റർ വേഗതയിൽ ആണ് ട്രെയിൻ സഞ്ചരിച്ചിരുന്നത്. സ്റ്റേഷൻ എത്തുന്നതിനു കുറെ മുമ്പ് തന്നെ ട്രെയിൻ സ്പീഡ് കുറക്കാൻ ആരംഭിച്ചിരുന്നു. പതിനൊന്നു മാണിയോട് കൂടി ഞങ്ങൾ മക്കയിൽ ട്രെയിൻ ഇറങ്ങി. അവിടെ നിർത്തിയിട്ട ട്രെയിൻ കണ്ടപ്പോൾ ആണ് ട്രെയിനിന് ഇരു വശത്തോട്ടും സഞ്ചരിക്കാൻ കഴിയും എന്ന് മനസ്സിലായത്.മക്ക സ്റ്റേഷനും വലുതാണെങ്കിലും ജിദ്ദ സ്‌റ്റേഷന്റെ അത്ര പൊലിമ തോന്നിയില്ല. നല്ല വലുപ്പമുണ്ടായിരുന്നുവെങ്കിലും നിലകൾ ഇല്ലായിരുന്നു.
 
 പുറത്തിറങ്ങുമ്പോൾ ഹറാമിലേക്കുള്ള ഷട്ടിൽ ബസിന്റെയും ടാക്സികളുടെയും കൗണ്ടറുകളും ആളുകളും ഞങ്ങളെ സ്വീകരിക്കുന്നുണ്ടായിരുന്നു. ഹറമിലേക്കുള്ള ബസിന്റെ 3 റിയൽ വിലയുള്ള ടിക്കറ്റ് എടുത്ത് ഞങ്ങൾ പുറത്തേയ്ക്കു നടന്നു. നിരയായി നിർത്തിയിട്ടിട്ടുള്ള കുറെ ബസുകൾ ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവയെല്ലാം പുതിയ നല്ല സൂപർ ബസുകൾ ആയിരുന്നു . ഏകദേശം നിറഞ്ഞ ഒരു ബേസിൽ കയറി ഞങ്ങൾ ഹറാമിലേക്കു യാത്ര തിരിച്ചു.

ഹറമിന്റെ കുറചചെടുത്തായി ബസ് നിർത്തി ഞങ്ങൾ ഇറങ്ങി. തവാഫും ദുഹ്ർ നിസ്കാരവും കഴിഞ്ഞു ഒരു ടാക്സിയിൽ മടങ്ങിയ ഞങ്ങൾ 2 മണിയോട് കൂടി ജിദ്ദയിൽ തിരിച്ചെത്തി. 

Ever since the Haramain High-Speed Railway project began, I had harbored a strong desire to experience this modern marvel if I happened to be in Saudi Arabia when it became operational. Since getting leave for Madinah seemed unlikely, I decided to travel to Makkah instead. When my colleague Nawas, who hails from Hyderabad, expressed interest, we initially planned to go the following week. However, while attempting to book tickets online, we discovered that the introductory 50% discount, valid for two months, was ending that week. This prompted us to reschedule our trip to the current week.

We booked tickets for the train departing Jeddah at 10:22 AM and arriving in Makkah at 11:05 AM. The regular ticket cost 21 riyals, while the business class ticket was priced at 26 riyals. We decided to splurge on the business class experience.

The Haramain High-Speed Railway is a state-of-the-art 450-kilometer railway system connecting the holy cities of Makkah and Madinah with Jeddah. Utilizing Chinese technology, the trains can reach a maximum speed of 300 kilometers per hour. In addition to Makkah and Madinah, the railway has stations in Jeddah (main station and airport) and Rabigh.

After finishing work at 9 AM, we promptly hailed a taxi to the station at 9:30 AM. A 20-minute ride brought us to the Sulaimania station, whose grandeur and modernity left me awestruck. Upon exiting the taxi, our tickets were checked, and we were directed to the upper level via an elevator. After a short walk, we reached the ticket counters and other facilities. Following a brief wait, our tickets were verified, and we were granted entry. The security and luggage checks were similar to those at airports.

We then entered a spacious hall with an Albaik shop, offering water, juices, and other refreshments. About 10 minutes before the train's arrival, we were led to the platform through an escalator. Our seats were in the first coach, so we waited at the far end of the platform. A team of young and helpful staff members were present to assist passengers.

At precisely 10:22 AM, the sleek and beautiful train arrived, kicking up a cloud of dust. After capturing a few photos, we boarded the train once the departing passengers had disembarked. The interior of the train was as elegant as an airplane, with a large screen displaying the route and speed information. The comfortable seats, wide glass windows offering panoramic views, and small monitors on each seat for watching videos added to the luxurious experience.

The train soon began its journey, passing through Jeddah and its suburbs, then venturing into the desert and mountains. The recent rains had painted the mountains with a light green hue, enhancing the scenic beauty. We spotted herds of sheep and camels grazing on the grass that had sprung up in the desert. In many sections, the elevated railway track provided a unique perspective of the landscape.

As the train sped through populated areas and small factories, we knew we were nearing Makkah. The train maintained a maximum speed of approximately 200 kilometers per hour. As we approached the station, the train gradually slowed down. Around 11 AM, we arrived in Makkah and disembarked. The sight of the stationary train revealed that it could travel in both directions.

While the Makkah station was also large, it lacked the grandeur of the Jeddah station. Despite its size, it had no multiple levels. Outside the station, we were greeted by counters and crowds for shuttle buses and taxis to the Haram. We purchased 3-riyal bus tickets to the Haram and proceeded outside, where a row of new, well-maintained buses awaited us. We boarded a nearly full bus and headed towards the Haram.

The bus dropped us off near the Haram, and we made our way to the holy mosque. After performing Tawaf and Dhuhr prayer, we returned to Jeddah by taxi, arriving around 2 PM. The Haramain High-Speed Railway had not only fulfilled a long-held dream but also provided a comfortable and efficient mode of transportation between the holy cities.