Monday, June 1, 2020

വിസ്മയങ്ങളുടെ മായാ ലോകത്ത്‌.

മാജിക് പ്ലാനറ്റ് ഒരു അത്ഭുത ലോകമാണ്. ലോകത്തു അത്തരത്തിൽ ഒന്ന് മാത്രം. ഗോപിനാഥ് മുതുകാട് എന്നയാളോടുള്ള ഇഷ്ടമായിരുന്നു അവിടെ പോകാനുള്ള ആഗ്രഹത്തിന്റെ ഒരു കാരണം. കുറെ ആയി മാജിക് പ്ലാനറ്റ് അടക്കമുള്ള ഒരു ഒരു തിരുവനതപുരം`യാത്ര ആഗ്രഹിച്ചിട്ട്. സുഹ്രത് സജ്ജാദ് എല്ലാ സൗകര്യങ്ങളും ഒരുക്കാം എന്ന് പറഞ്ഞപ്പോൾ കാര്യങ്ങൾ എളുപ്പമായി. രാവിലെ ഒമ്പതര മുതൽ വൈകിട്ട് അഞ്ചു മണി ഉള്ള കാഴ്ചകൾ മാജിക് പ്ലാനെറ്റിൽ ഉണ്ട്. നമ്മൾ നടന്നു കാണുകയൊന്നും വേണ്ട. നമ്മെ നയിക്കാൻ ഇഷ്ട്ടം പോലെ സ്റ്റാഫുകൾ അവിടെയുണ്ട്. ചിരിക്കാത്ത മനുഷ്യനെ ചിരിപ്പിക്കാൻ ശ്രമിച്ചു പരാജയപെട്ടു നിൽക്കുമ്പോൾ വെൽകം ഡാൻസ് തുടങ്ങി അവിടെ നിന്നും ഇന്റിമേറ്റ് ഡാൻസ് ഹാളിലേക്ക് അമ്പതു പേരെ ഉൾകൊള്ളുന്ന ചെറിയ ഹാളിൽ പല ബാച്ചുകളിലായിരുന്നു ഷോ. 



മകനെ സ്റ്റേജിൽ വിളിച്ചു മൂക്കിൽ നിന്നും പന്തെടുത്ത കൗതുകം ഇപ്പോഴും മാറിയിട്ടില്ല. അവിടെ നിന്നും കണ്ണാടി മാജിക്കും ബലൂൺ മാജിക്കും പേപ്പർ മാജിക്കും കണ്ടു ടെംപെസ്റ് തിയേറ്ററിലേക്ക്. ഷാക്സ്പെയർ നാടകത്തെ നാടകത്തെ മാജിക്കും നൃത്തവും ശബ്ദവും വെളിച്ചവും എല്ലാം ഉൾപ്പെടുത്തിയ ഒരു അത്ഭുത ഷോ. അവിടെ നിന്നും സർക്കസ് കാസിലിലേക്കു .. ഒരു മണിക്കൂർ കണ്ണഞ്ചിപ്പിക്കുന്ന സർക്കസ് പ്രകടനങ്ങൾ. എത്യോപ്യൻ കലാകാരൻ അവതരിപ്പിച്ച ബാലൻസ് പ്രകടനം ഏറെ അത്ഭുതപ്പെടുത്തി. പിന്നെ പോയത് കോമഡി മാജിക് കാണാൻ. അര മണിക്കൂർ നീണ്ട ഈ പ്രകടനം ഏറെ ചിരിപ്പിച്ചു. അപ്പോയേക്കും ഒന്നര മണിയായിരുന്നു. ഉച്ച ഭക്ഷണത്തിനു അരമണിക്കൂർ സമയം. അവിടത്തെ ഹോട്ടലിൽ വിഭവ സമ്രദമായ ഉച്ച ഭക്ഷണം . പിന്നെ പോയത് മെന്റലിസ്റ് ഷോ കാണാൻ. കാണികളുടെ മനസ്സ് വായിക്കുന്ന ആ പ്രകടനം ഏറെ അത്ഭുത പെടുത്തി. മാനസിക വളർച്ച എത്താത്ത കുട്ടികളുടെ പ്രതേക മാജിക് ഷോ ആയ എം പവർ ഷോ ആയിരുന്നു പിന്നീട്. മുതുകാട് സർ പരിശീലിപ്പിച്ച ഈ കുട്ടികൾ ഏറെ കയ്യടി ഏറ്റു വാങ്ങി. ഒരു മണിക്കൂർ നീണ്ടു നിന്ന ഇല്യൂഷൻ ഷോ പിന്നീട് നടന്നത് അവിടത്തെ ഏറ്റവും വലിയ ഓഡിറ്റോറിയത്തിൽ ആയിരുന്നു.  മുതുകാടിന്റെ മാജിക് ഷോ യുടെ ഒരു തനിയാവർത്തനമായിരുന്നു അത്. തികച്ചു മാസ്മരികമായ ആ പ്രകടനം ശരിക്കും ആസ്വദിച്ചു.
പുറത്തെ ഇന്ത്യ ഗേറ്റിന്റെ ആകൃതിയിൽ ഉള്ള ഭാഗത്തു ഇന്ത്യയുടെ നാനാത്വം വ്യക്തമാക്കുന്ന ന്രത്തവും മാജിക്കും കൂടിയ ഒരു ഷോ നടന്നു. ഇന്ത്യൻ റോപ് മാജിക്കോട് കൂടി ഷോകൾ പൂർണമായി. പിന്നീട് എല്ലാവരും അണിനിരന്ന ഒരു ഘോഷ യാത്രയിരുന്നു. ക്രത്യം അഞ്ചു മണിക്ക് എല്ലാം അവസാനിച്ചു ഞങ്ങൾ അവിടെ നിന്നും മടങ്ങി.

No comments:

Post a Comment